ഹാദിയ കേസ്; ഷെഫിന്‍ ജഹാന് ഐ.എസ് ബന്ധമെന്ന് അശോകന്‍; സ്വന്തം ജീവിതം ഹാദിയ തെരഞ്ഞെടുക്കട്ടെയെന്ന് കപില്‍ സിബല്‍

ന്യുഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണായക വാദം സുപ്രീം കോടതിയില്‍ തുടങ്ങി. ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യമാണ് ആദ്യം പരിഗണിക്കുന്നത്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് ഐ.എസ് ബന്ധമുണ്ടെന്ന് അശോകന്‍ ആരോപിച്ചു. ഐ.എസ് ഏജന്റുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ട്. സംഘടിത മതസംഘടനകള്‍ മതം മാറ്റത്തിന് വലിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അശോകന്‍ ആരോപിച്ചു. 24 വയസ്സുള്ള പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ച് അടിച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നും അശോകന്റെ അഭിഭാഷകന്‍ ശ്യം ദിവാന്‍ ചൂണ്ടിക്കാട്ടി.

മഞ്ചേരിയിലെ സത്യസരണിയില്‍ ഒട്ടേറെ പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തെ സമാനമായ 11 കേസുകളില്‍ ഏഴു പേരും സത്യസരണിയിലൂടെയാണ് മതംമാറിയിരിക്കുന്നതെന്നും എന്‍.ഐ.എ വ്യക്തമാക്കി. എന്‍.ഐ.എയുടെ കണ്ടെത്തല്‍ ഗുരുതരമാണെന്നും അനുവദിച്ചാല്‍ വ്യക്തമാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളസിറ്റര്‍ ജനറല്‍ മനീന്ദ്രന്‍ സിംഗ് അറിയിച്ചു.

വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും ഹാദിയയുടെ നിലപാടും ഇന്ന് കോടതി ആരായും.കപില്‍ സിബല്‍ ആണ് ഷെഫിന്‍ ജഹാനു വേണ്ടി വാദം നടത്തുന്നത്. നിലപാട് ഹാദിയയ്ക്ക് വിടുക. 24 വയസ്സുള്ള പെണ്‍കുട്ടിക്ക് അതിനുള്ള അവകാശമുണ്ട്. അശോകന്റെയും എന്‍.ഐ.എയുടെയും നിലപാടുകള്‍ വര്‍ഗീയപരമെന്നും കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ചത്.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ