കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പരിശീലനത്തിന്റെ ഭാഗമായെത്തിയ വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവത്തിൽ സഹപാഠികളായ അഞ്ച് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുളക്കഴ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം വൈഷ്ണവി (19), തിരുവല്ല നീതു എലിസബത്ത് അലക്സ് (19), ഓയൂർ ഷൈജ (19), തിരുവല്ല കാരക്കൽ ആതിര (19) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം ഐ പി എം എസ് കോളേജിലെ വിദ്യാര്‍ഥിനിയായ ആതിരയാണ് കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ട്രെയിനിംഗ് ആവശ്യാര്‍ത്ഥം വന്നപ്പോള്‍ നൂഹ്മാൻ ജങ്ഷന് സമീപത്തെ ലോഡ്ജിൽ നിന്ന് ചാടിയത്. അറസ്റ്റിലായവെര മഞ്ചേരിയിലെ സ്പെഷൽ എസ്.സി./എസ്.ടി കോടതിയിൽ ഹാജരാക്കി. സഹപാഠികൾ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം നടത്തുകയും പട്ടികജാതിക്കാരി എന്ന നിലയിൽ അപമാനിക്കുകയും ചെയ്തതായി ആതിര മൊഴി നൽകിയിരുന്നു. വിമാനത്താവളത്തിലെയും റോഡിലെയും ലോഡ്ജിലേയും സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ സംഭാഷണങ്ങൾ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് അറസ്റ്റ്.
മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിൽ സി.ഐ എം. മുഹമ്മദ് ഹനീഫ, സതീശൻ, ഷൈജു, അഹമ്മദ് കുട്ടി തുടങ്ങിയവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
COURTESY : MADHYAMAM
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ